2012, നവംബർ 22, വ്യാഴാഴ്‌ച

കൂറഗുളിക ചരിതം രണ്ടാം ഖണ്ഡം



                                                                     ഇതാണ് കൂറ , നിങ്ങളില്‍ പലരും പാറ്റ എന്നോ, മറ്റു പല പേരുകളിലോ വിളിക്കുന്നു. കേരളം ഒരു ചെറിയ സംസ്ഥാനം ആണേലും 14 ജില്ലകളിലും പലപേരിലാണല്ലോ എല്ലാം അറിയപെടുക . എന്തായാലും ഞാന്‍  ഇതിനെ നിങ്ങളുടെ സമ്മതത്തോടെ കൂറ എന്ന് വിളിക്കുന്നു. ഞാനെന്തു വിളിച്ചാലും നിങ്ങളെല്ലാവരും കൂറയെ കണ്ടിരിക്കും എന്ന് വിചാരിക്കുന്നു. പ്രവാസികളോടാണേല്‍ ചോദിക്കേണ്ട ആവിശ്യമേ ഉണ്ടാവില്ല. ഞങ്ങളെല്ലാം  കൂറകളുടെ സംസ്ഥാന സമ്മേളനം കണ്ടവരാണ്.നമ്മുടെ രാക്ഷ്ട്രീയക്കാര്‍ക്ക്  ഒരു സംസ്ഥാന സമ്മേളനം നടത്തി വിജയിപ്പിക്കാന്‍  എന്റെ പഴയ  റൂമില്‍  ഉണ്ടായിരുന്ന കൂറകള്‍ മതിയായിരിന്നു. പ്രവാസ ജീവിതം തുടങ്ങി കിട്ടിയ അലമാര തുറന്നു നോക്കിയപ്പോള്‍ അതില്‍ ഏറ്റവും ചുരുങ്ങിയത്‌ പയിനായിരത്തൊന്നു കൂറയെങ്കിലും  ഉണ്ടായിരിന്നു. ഇത്രയും കേട്ടസ്ഥിതിക്കും, മലയാളി എന്ന നിലക്കും ഇതൊരു പ്രവാസികഥയാവും  എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു കാണാന്‍ വഴിയുണ്ട്,പക്ഷെ ഇതൊരു ഇന്ത്യന്‍ കഥയാണ്‌. കഥയെന്നു പറയാന്‍ പറ്റില്ല ശരിക്കും നടന്ന സംഭവമാണ്.

                         അപ്പോള്‍ ക്യാമറ നേരെ കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ചാലിശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് പോകാം. കഥ ഫ്ലാഷ്ബാക്ക് ആണ്. ഏകദേശം 13 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ പ്ലസ്‌ വണ്‍ പഠനകാലസമയം. ഞങ്ങള്‍ 6 പേരായിരുന്നു കൂട്ടുകാര്‍...., എല്ലാവര്‍ക്കുംഅവരവരുടെ കയ്യിലിരിപ്പുവച്ചുള്ള ഇരട്ടപേരുകള്‍ ഉണ്ടായിരിന്നു. സ്വന്തം പേരിനെക്കള്‍ കൂടുതല്‍ ആ പേരിലായിരിന്നു എല്ലാവരും  അറിയപെട്ടിരുന്നത്.എന്റെ കൂട്ടുകാരെ പരിച്ചയപെടുതുകയാനെങ്കില്‍  ആദ്യം നമുക്ക് അലമ്പനെ  പരിചയപെടാം. സത്യംപറഞ്ഞാല്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിഷ്കളങ്കന്‍ ഇവനായിരുന്നെങ്കിലും എവിടേലും എന്തേലും പ്രശ്നം ഉണ്ടേല്‍ അതുപോയി സ്വന്തം തലയിലാക്കാന്‍ നല്ല മിടുക്കനാണ്. അതുകൊണ്ട് ഞങ്ങളവനെ സ്നേഹത്തോടെ അലമ്പാ എന്ന് വിളിക്കും. രണ്ടാമന്‍ ,ഏതു പെണ്ണിനെ കണ്ടാലും കുറച്ചുദിവസത്തേക്ക് അവളാണ് അവന്റെ കാമുകി. ഇതുകേട്ട് നിങ്ങള്‍ അവനെ ഒരു ശ്രീകൃഷ്ണനായി കാണാന്‍ വരട്ടെ. ഈ കാമുകീ സങ്കല്പം അവന്റെ മനസ്സില്‍ മാത്രമേ കാണൂ. ഒരു പെണ്ണും അവനെ കാമുകനായി കാണാറേയില്ല അതിനാല്‍ അവനെ ഞങ്ങളിട്ട പേര് ഓന്ത്‌ എന്നാണ്. മൂന്നാമന്‍ നമ്മുടെ കഥയിലെ പ്രധാന നായകന്‍ അവന്‍ കണ്ടാല്‍ വളരെ പാവം. കയ്യിലിരിപ്പോ അത് പറയാതിരിക്കാ നല്ലത്. പക്ഷെ ആരുകണ്ടാലും ഇത്രേം നല്ല കുട്ടി വേറെ കാണില്ല. അവന്റെ പ്രധാന വിനോദം ഒന്നാം നിലയില്‍നിന്നു താഴോട്ടു ചാടുക്ക, ഒന്നാം നിലയില്‍ നിന്ന് കോണി കയറി വരുന്ന സ്ഥലത്തേക്ക് ചാടുക, ഇതൊക്കെ ആയിരിന്നു. ഇത്രയും കേട്ട നിങ്ങള്‍ പോലും പറയും അവനുയോജിച്ച പേര് അന്തകേട്‌ എന്നാണ്. അടുത്തവന്‍ അവനെ അങ്ങോട്ട്‌ മുഴുവനായി അവന്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്നോരുസംശയം ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ഏടത്തിയമ്മ എന്ന് വിളിച്ചു. അടുത്തത്‌, അവന്‍ എന്റെ സന്തത സഹചാരി  തൊട്ടടുത്തിരിക്കുന്ന എനിക്കുപോലും എന്തെല്ലാം പാര വരും എന്നൊരു നിശ്ചയവും ഇല്ല. അവനാണ് എല്ലാവര്ക്കും പേര് കണ്ടെത്തലും. അപ്പോള്‍ പിന്നെ അവനു ഒരു പേരിടല്‍ ഞങ്ങളുടെ ഉത്തരവാദിത്തം ആയിരിന്നു .അവന്‍ വളരെ മെലിഞ്ഞു ആരോഗ്യം കുറഞ്ഞവനായതുകൊണ്ട് അവനു ടെസ്റ്റ്‌ട്യൂബ് ശിശു  എന്നിട്ടു. പിന്നെ ഉള്ളത് ഞാനല്ലേ എനിക്ക് ഞാന്‍ പഠിച്ച ക്ലാസ്സുകലെക്കള്‍ കൂടുതല്‍ ഇരട്ടപെരുണ്ടായിരുന്നതിനാല്‍ അന്നെന്തു പേരിലാണ് അറിയപെട്ടിരുന്നത്  എന്നെനിക്ക് സത്യമായും ഓര്‍മയില്‍ ഇല്ല. അപ്പോള്‍ നമുക്ക്  ആ സംഭവത്തിലോട്ടു പോകാം .


                      അന്തകേടിനു സ്ഥിരമായി ബാഗില്‍ കൂറഗുളിക ഇടുന്ന ശീലം ഉണ്ടായിരിന്നു.അന്നുവരെ ഞങ്ങള്‍ക്കാര്‍ക്കും ഈ വിഷയം അറിയില്ലായിരിന്നു.  ഉച്ചഭക്ഷണത്തിനുശേഷമുള്ള ക്ലാസ്സ്‌ സമയം. ഞങ്ങളുടെ   സ്വന്തം അന്നമ്മ ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുന്ന സമയം . ഇവന്‍ ബാഗുതുറന്നു നോക്കിയപ്പോള്‍   അവന്റെ ബാഗ് തുറന്നു കൂറഗുളിക ആരോ പുറത്തെടുത്തിട്ടുണ്ട് എന്ന് മനസിലായി.ബാക്കി ബാഗിലുള്ളത് ഒന്ന് മാത്രം. അതെടുത്ത് അവന്‍ എനിക്ക് നീട്ടി 'ഇന്നാട ഗ്യാസ്‌ മിഠായി കഴിച്ചോ 'എന്ന് പറഞ്ഞു. എനിക്കത് കണ്ടപ്പോള്‍ തന്നെ ഗ്യാസ്മിടായി അല്ലെന്നും കൂറഗുളിക ആണെന്നും മനസിലായി. എന്നാലും അവനെ ഒന്ന് ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി വായിലേക്ക് കൊണ്ടുപോയി. ഇത് കണ്ട ടെസ്റ്റ്‌ട്യൂബ് എന്നോടുള്ള സ്നേഹംകൊണ്ടാണോ അതോ അടുത്ത ദിവസം അവധിയായതിനാല്‍ ഞാനങ്ങു തട്ടിപോയാലും ഒരവധി കിട്ടാതെ പോകുമോ എന്നോര്‍ത്തിട്ടാണോ  എന്നറിയില്ല എന്റെ കയ്യില്‍നിന്നു അതു തട്ടിപറച്ചു. 'ഇത് കൂറഗുളികയാടാ അല്ലാതെ ഗ്യാസുമിഡായിയൊന്നുമല്ല 'എന്നും പറഞ്ഞു അവന്‍ ഇരിക്കുന്ന സീറ്റിന്റെ പിന്നില്‍ അതുവച്ചു. പിന്നില്‍ ഇരിക്കുന്നവന്‍  അവിടെനിന്നു അതെടുത്തു. അന്നമ്മ ടീച്ചര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. അവരങ്ങിനെ വിശദമായി ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കാനു. ഞങ്ങളാണേല്‍ അടുത്ത കുരുത്തകേടുകളിലെക്കും. അങ്ങിനെ ക്ലാസ്സ്‌ മുഴുവന്‍ കൂറഗുളികയുടെ സുഗന്ധം പരന്നു. പെട്ടന്നാണ് അത് സംഭവിച്ചത്‌ അവാര്‍ഡ്‌ കിട്ടാത്തതിന് ബോധം പോയ മണിയെ പോലെ ഒരു പെണ്‍കുട്ടിയുടെ ബോധം പോയി. എന്നുമാത്രമല്ല ആ കുട്ടിക്ക് ശ്വാസവും കിട്ടുന്നില്ല. ക്ലാസ്സില്‍ ആകെ പരിഭ്രാന്തി. അപ്പോഴാണ്‌ നമ്മുടെ അന്നമ ടീച്ചര്‍   അറിയുന്നത് ക്ലാസ്സില്‍ എന്തോ മണമുണ്ടെന്ന്. ആ മണം എന്തിന്റെയാണെന്നു കണ്ടുപിടിക്കാന്‍ പോലീസ്‌നായയെ ഒന്നും കൊണ്ടുവരേണ്ടി വന്നില്ല. ഞങ്ങള്‍ ഒഴിച്ച് ബാക്കി  എല്ലാരും പറഞ്ഞു കൂറഗുളികയുടെ മണമാണെന്ന്. അപ്പോഴേക്കും പ്രിന്‍സിപ്പാള്‍ എത്തി. പിന്നീട് ഞങ്ങളുടെ ബോധം പോകാറായപ്പോഴേക്കും  ആ കുട്ടിക്ക് ബോധം വന്നു,ശ്വാസവും കിട്ടി.  പക്ഷെ വകുപ്പ് ചില്ലറയാണോ കൊലപാതകശ്രമമല്ലേ. പ്രിന്സിപ്പലുണ്ടോ വിടുന്നു. അദ്ദേഹം എല്ലാരോടും ചോദിച്ചു 'ആരാണ് ക്ലാസ്സില്‍ കൂറഗുളിക കൊണ്ടുവന്നതെന്ന്. ആരേലും ഉണ്ടോ മറുപടി പറയുന്നു. ഞാനും ടെസ്റ്റ്‌ടുബും അപ്പോള്‍ തന്നെ അന്തകേടിനോട് പറഞ്ഞു കുറ്റം ഏറ്റുപറയാന്‍. കാരണം അദ്ദേഹം മാന്യമായ രീതിയിലാണ് പറഞ്ഞത്‌ നിങ്ങള്‍ ആര് കൊണ്ട് വന്നതായാലും  അത് ഈ ക്ലാസ്സ്‌ വിട്ടു പുറത്തുപോകില്ല. അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ് ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് എല്ലാവര്ക്കും അറിയാമെങ്കിലും ആരും പറഞ്ഞില്ല. ഇവനാണേല്‍ നല്ലപേരുപോകുന്നത് ഭയന്നും,അങ്ങിനെ ഒരു സ്വഭാവ കാരനായതുകൊണ്ടും ഞങ്ങളോട് പറയെരുതെന്നും പറഞ്ഞു. അദ്ദേഹം ആണെങ്കില്‍ ഒഴിവാക്കാനും തയ്യാറല്ല.ഞാന്‍ ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്നവരോട് ചോദിക്കും അവര്‍ പറഞ്ഞാല്‍ ഞാന്‍ ഈ പ്രശ്നം ഇവിടെ വിടാം അല്ലേല്‍ പിന്നെ ഗുരുതരമായിരിക്കും എന്നും പറഞ്ഞു. ആദ്യചോദ്യം ടെസ്റ്റ്‌ടുബിനോട് അവന്‍ ചോദിക്കുനതിനു മുന്നേ പറഞ്ഞു അവനറിയില്ല എന്ന്. ഈ പ്രിന്സിപ്പാലണേല്‍ അവന്റെ അയല്‍വാസിയും. അടുത്ത ചോദ്യം എന്നോട് ഉത്തരം തഥൈവ. അടുത്ത ദിവസ്സം ഞാനിത് കണ്ടുപിടിക്കുകയും ആരാണെലും വീട്ടില്‍നിന്നും ആളെകൊണ്ടുവന്നു പിന്നെ ക്ലാസ്സില്‍ കേറിയാല്‍ മതി എന്നും പറഞ്ഞു പ്രിന്‍സിപ്പാള്‍ പോയി. അവനുറപ്പായിരിന്നു ആരും പോയി പറയില്ല. ഞങ്ങളെല്ലാം ഉറച്ച്തീരുമാനം എടുത്തു ഇനി എന്തായാലും ആരോടും ഒന്നും പറയാന്‍ പോകുന്നില്ല. പക്ഷെ ചില തീരുമാനങ്ങള്‍ എത്ര പാറപോലെ ഉറച്ചതാനെന്നു പറഞ്ഞാലും അതും തകര്ന്നുതാഴെപോകും എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. അടുത്ത ദിവസം ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ ഒരു പന്തികേട് ഞങ്ങള്‍ക്ക് മനസിലായി.ആദ്യം ഓഫീസിലേക്ക് വിളിപ്പിച്ചത് അലമ്പനെ ആയിരിന്നു. അവന്‍ ചിരിച്ചു പോയി ചിരിച്ചു തന്നെ വന്നു. അടുത്തത്‌ അന്തകേടിന്റെ ഊഴം ആണ്. അവന്‍ പോകുമ്പോലെ എല്ലാരും പറഞ്ഞു ധൈര്യമായി പോയിക്കോ ഇനി ഒന്നും പറയണ്ട.നമ്മള്‍ പറയാതെ ഇവിടെ ആരും ഒന്നും അറിയാന്‍ പോകുന്നില്ല.പക്ഷെ അവന്‍ തിരിച്ച് വന്നത് വിളറി വെളുതോണ്ടായിരിന്നു. നീ എല്ലാം പറഞ്ഞോട. ഞങ്ങള്‍ ചോദിച്ചു. ഞാന്‍ കൂരഗുളിക കൊണ്ടുവന്നു പക്ഷെ പൊട്ടിച്ചത്‌ ഞാനല്ല ഞാന്‍ നിനക്ക് തരിക മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞു. പണി വരുന്ന ഓരോ വഴികളെ . അടുത്ത വിളി എന്നെ ആയിരിന്നു. അവര്‍ എന്നോട് ഒന്നേ ചോദിച്ചുള്ളൂ ഞങ്ങള്‍ക്കെല്ലാംഅറിയാം പക്ഷെ എന്തുകൊണ്ട് ഇന്നലെ ചോദിച്ചിട്ടും നീ പറഞ്ഞില്ല. അങ്ങിനെ ഞാന്‍ കൂറഗുളിക കേസിലെ രണ്ടാം പ്രതിയായി. മാത്രമല്ല, അതുവരെ അവിടെ നടന്ന എല്ലാ കേസുകളും തലക്കിടാന്‍ ഒരു ശ്രമവും എനിക്ക് മണക്കാതിരുന്നില്ല. അതിനു വേണ്ടി അവര്‍ പലതും എന്നെ കൊണ്ട് എഴുതിച്ചു നോക്കി. അല്ലേലും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ക്കെല്ലാം എല്ലാവരും  പ്രചോദനം ഉള്‍കൊള്ളുന്നത്  പോലീസില്‍ നിന്നാണല്ലോ. പിന്നെ ഒന്നും അധികം താമസിച്ചില്ല ഞങ്ങള്‍ എല്ലാ പ്രതികളും ക്ലാസ്സില്‍ നിന്ന് പുറത്തു. വീട്ടില്‍ നിന്ന് ആളെ വിളിച്ചു കേറിയാല്‍ മതി എന്ന ഉത്തരവും. പിന്നീട് എന്തെല്ലാം ഉണ്ടായിക്കാണും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പവനായി ശരിക്കും ശവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.എന്നാലും ആരായിരിക്കും ഞങ്ങളെ ഒറ്റികൊടുത്തത്‌ . ഇന്നും അതിന്‍റെ ഉത്തരമറിയാന്‍ ഞങ്ങള്‍ക്കായിട്ടില്ല.  ഉറപ്പൊന്നും ഇല്ലേലും ഞങ്ങള്‍ ഒരുത്തനെ സംശയിച്ചു അവന്റെ തലയില്‍ ആ പൊന്‍തൂവല്‍ വച്ചു കൊടുക്കുകയും ചെയ്തു. ഇന്നിതെല്ലാം ആലോചിക്കുമ്പോള്‍ നല്ല രസം തന്നെ ആണേലും അന്നനുഭവിച്ച ടെന്‍ഷന്‍ ചില്ലറയൊന്നുമല്ല. 

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

ആമക്കാവിലമ്മ



                               അമ്മേ നാരായണ  ദേവി നാരായണ
                               ലക്ഷ്മി നാരായണ ഭദ്രേ നാരായണ.






                    മാത്തൂര്‍ എന്നതാണ് ആമക്കാവിന്റെ യഥാര്‍ത്ഥ പേര്.  ആമയുടെ പുറത്താണ് ഭഗവതി ഇരിക്കുനത് അതുകൊണ്ട് ആമക്കാവ് ഭഗവതി എന്നായി അതുപോലെ  ആമക്കാവിലമ്മ ഇരിക്കുന്ന ഭൂമി ആയതുകൊണ്ട്  ആമക്കാവ് എന്നായി മാറിയതായാണ് ചരിത്രം.ആമക്കാവിലെ പ്രതിഷ്ഠ മൂകാംബിക ദേവിയാണ്.

                                         ആമാക്കാവ് ക്ഷേത്രം ഒരു പഴയ ചിത്രം.
                                          ആമക്കാവ് അമ്പലകുളം ഒരു ജൂണ്‍ മാസ കാഴ്ച്ച

      ഒരുപാടു വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ആമക്കാവ് തൊഴുക്കാട് വടക്കേവീട്ടില്‍ ഒരു മൂസമ്മാന്‍ ഉണ്ടായിരിന്നു. അദ്ദേഹം ഒരു വലിയ മൂകാംബിക ഭക്തനായിരിന്നു. അതിനാല്‍ എല്ലായ്പ്പോഴും മൂകാംബിക ദര്‍ശനത്തിനു പോകുമായിരിന്നു. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും  മൂകാംബിക ദര്‍ശനം മാത്രം അദ്ദേഹം മുടക്കുമായിരുന്നില്ല. അങ്ങിനെ വര്‍ഷങ്ങള്‍ കടന്നുപോയതിന്റെ കൂടെ  അദ്ധേഹത്തിനും യാത്രയെല്ലാം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പ്രായമായി. അങ്ങിനെ ഒരിക്കല്‍ അദ്ദേഹം അമ്മയെ കാണാന്‍ പോയത്‌ വളരെയധികം വിഷമത്തോടെയാണ്. അദ്ധേഹത്തിന്റെ വിഷമം മറ്റൊന്നുമായിരുന്നില്ല , ഇനിയും ഇത്തരം ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ പ്രായാധിക്യം സമ്മതിക്കുന്നില്ല എന്നതായിരിന്നു. അന്ന് അമ്മയെ വണങ്ങുമ്പോള്‍ അദ്ദേഹം അമ്മയോട് പ്രാര്‍ഥിച്ചു. 'അമ്മേ മഹാമായേ ഇത് ഇവിടേയ്ക്കുള്ള  അടിയന്റെ അവസാനത്തെ വരവാണ് . ഇനി അടിയനു ഇങ്ങോട്ട് വരാനുള്ള ആരോഗ്യം ഇല്ല . എന്നാലും എന്റെ മനസ്സില്‍ എന്നും അമ്മയുണ്ടായിരിക്കും'. തൊഴുതുവണങ്ങി അദ്ദേഹം മടക്കയാത്ര ആരംഭിക്കാന്‍ തുടങ്ങിയപ്പോഴാനു അത് സംഭവിച്ചത്.  മടക്കയാത്രക്ക് തന്റെ ഓല കുട എടുക്കാന്‍ എത്ര ശ്രമിച്ചാലും നടക്കുന്നില്ല. ഓലക്കുടയ്ക്കു വല്ലാത്ത ഭാരം. അങ്ങിനെ അദ്ദേഹം വീണ്ടും അമ്മയെ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ അദ്ധേഹത്തിനു അമ്മയുടെ അരുളിപ്പാടുണ്ടായി. 'എന്നും നിനക്കെന്നെ വണങ്ങാനായും എന്റെ ഭക്തന്റെ കാര്യങ്ങള്‍ നിറവേറ്റാനായും ഞാനും  നിന്റെ കൂടെ പോരുന്നു'. അങ്ങിനെ അദ്ദേഹം മാത്തൂരിലെയ്ക്ക് അമ്മയേയും കൊണ്ടുപോന്നു. ആദ്യം അമ്മയെ പ്രതിഷ്ടിച്ചത് കിഴക്കെകര വീട്ടിലും, അതിനുശേഷമാണ് ഇന്നുകാണുന്ന അമ്പലത്തിലേക്ക് മാറ്റി പ്രതിഷ്ട്ടിച്ചതും. അങ്ങിനെ മാത്തൂരിനു ആമക്കാവ് എന്ന പേരും വന്നു. അതുകൊണ്ടാണ് ഇന്നും മകരചൊവ്വക്ക് ആദ്യം കിഴക്കെകര വീട്ടില്‍ നിന്നും പറയെടുപ്പ് തുടങ്ങുന്നത്. അതുപോലെതന്നെ തൊഴുക്കാട്‌ വടക്കേവീട്ടില്‍ ഉള്ളവര്‍ക്കാണ് ഊരാള്ള സ്ഥാനവും.
                                        പറയെടുപ്പ് ദൃശ്യം. ചിത്രം കടപ്പാട് : അനില്‍ തറമല്‍ 

   

2012, ഏപ്രിൽ 14, ശനിയാഴ്‌ച

അച്ചായന്റെ ഓര്‍മയ്ക്കായി...

അങ്ങിനെ ഒരു വിഷു കൂടി കടന്നുപോകുന്നു . പ്രവാസം തുടങ്ങിയതിനുശേഷമാണ് ആഘോഷങ്ങളുടെ പ്രസക്തി മനസ്സിലാവുന്നത്. കഴിഞ്ഞവര്‍ഷം വിഷിവിനു ഞാന്‍ നാട്ടിലുണ്ടായിരിന്നു. എയര്‍ ഇന്ത്യ ചതിച്ചതിനാല്‍ ഒരുദിവസം മുന്നേ എന്തെണ്ട ഞാന്‍ വിഷുവിന്‍റെ അന്ന് രാവിലെ ആണ് വീട്ടിലെത്തിയത്‌. ഈ വര്ഷം വീണ്ടും പഴയപോലെ രാവിലെ എണീറ്റ്‌ ആമാക്കവിലമ്മയുടെ ഫോട്ടോയില്‍ നോക്കി പ്രാര്‍ത്ഥിച്ചു എഴുന്നേല്‍ക്കുന്നു പിന്നീട് എല്ലാം പഴയപോലെ തന്നെ.
 കുട്ടിക്കാലത്ത്‌ വിഷു എന്നത് ഒരുപാടു കാശുകിട്ടുന്ന ദിനമാണ്. അവധിക്കാലം അടിച്ചുപൊളിക്കാന്‍ കാശുകിട്ടുന്ന ദിനം. പടക്കം പൊട്ടിച്ചും,പൂത്തിരി കത്തിച്ചും ആഘോഷിച്ചു തീര്‍ക്കും.


                      പടക്കത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് അച്ചായന്റെ കാര്യം ഓര്‍മ്മ വന്നത്. അച്ചായനെ അറിയാത്തവരായി ഞങ്ങളുടെ നാട്ടില്‍ ആരും ഇല്ല. അതെ പൂരം,വിഷു എന്ന് പറഞ്ഞാല്‍ അചായനാണ്. ഞങ്ങളുടെ നാട്ടിലും പരിസരപ്രദേശങ്ങളിലും ഉത്സവങ്ങള്‍ക്ക് വെടികെട്ട് നടത്തുന്നത് അചായനാണ്. അച്ചായന്റെ യഥാര്‍ത്ഥ പേര് ഡേവിസ്‌ എന്നാണ്. ഞങ്ങള്‍ ചെറുപ്പക്കാര്‍ അച്ചായന്‍ എന്ന് വിളിക്കും.പൂരം ഞങ്ങള്‍ക്ക് ഹരമാണ്. ഓരോ കൊല്ലവും മറ്റുള്ള സ്ഥലങ്ങലെക്കാള്‍ നന്നായി വെടികെട്ട് നടത്താന്‍ മല്‍സരമാണ്. പൂരത്തിന്റെ യഥാര്‍ത്ഥ ഭംഗി വെടികെട്ടുതന്നെയാണ്. അതുകൊണ്ടാണല്ലോ എല്ലാ പൂരത്തിന്റെയുംവെടികെട്ടുകാണ്ണാന്‍ ഇത്രയും ജനകൂട്ടം ഉണ്ടാകുന്നത്.ഒരു നാട്ടിന്പുരത്തുകാരനായതിനാലാവും ഞാനും ഒരു വെടികെട്ട് പ്രേമിയാണ്. നാട്ടില്‍നിന്നു പ്രവാസജീവിതം തുടങ്ങുമ്പോള്‍ ഒന്നുമാത്രമേ വിചാരിചിരിന്നുള്ളൂ എല്ലാവര്‍ഷവും ആമാക്കാവുപൂരത്തിന്  നാട്ടിലെത്താന്‍ കഴിയനെ എന്ന്. പക്ഷെ ഇവിടെ വന്നതിനുശേഷം ഇതുവരെ പൂരംകൂടാന്‍ പറ്റിയില്ലെന്ന് മാത്രം. അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് അച്ചായന്റെ കാര്യം. അച്ചായന്‍ എന്നുപറയുന്നത് വളരെ അസാമാന്യ ധീരശാലിയാണ്. അല്ലെങ്കിലും പേടിതൂറികള്‍ക്ക് വെടികെട്ട് നടത്താന്‍ പറ്റില്ലലോ.പൂരകാലങ്ങളിളില്‍ അച്ചായനെ എപ്പോളും കറുത്ത കരിമരുന്നില്‍ മുങ്ങി മാത്രമേ കാണൂ. ശരിക്കും പറഞ്ഞാല്‍ അച്ചായന്‍ ഞങ്ങളുടെ നാട്ടുകാരനല്ല. തൃശൂര്‍ ജില്ലയിലെ വേലൂര്‍ ആണ് അച്ചായന്റെ ജന്മസ്ഥലം. അച്ചായന്റെ ഭാഷയില്‍ പറഞ്ഞാല്‍ അപ്പനായി തുടങ്ങീത ഈ അമക്കാവില്‍ വെടികെട്ട് നടത്താന്‍ അത് ഈ ഡേവിസ്‌ ആയി നടത്തിപോണൂ എന്ന് മാത്രം. ഇവിടെ മാത്രം വെടികെട്ട് നടത്തുമ്പോള്‍ അതിലു ഞാന്‍ ലാഭം നോക്കാറില്ല. കുറച്ചുകാലം വെടികെട്ടുശാല  നടത്തിയിരുന്നതും ഞങ്ങളുടെ നാട്ടിലായിരിന്നു. എല്ലാ ഉത്സവങ്ങള്‍ക്കും വെടികെട്ടുനടത്താന്‍ പോകുന്നതിനുമുന്നെ ഒന്ന് ആമാക്കാവുപാടത്ത് പൊട്ടിച്ചു നോക്കും.


           അച്ചായന് എന്തേലും ഉറക്കെ പറയാന്‍ മൈക്ക ആവിശമില്ല. ചിലപ്പോ മൈക്ക തോറ്റുപോയെന്നും  വരും. അതിനാല്‍ അചായനോട് ആരും രഹസ്യം പറയാറുമില്ല. അച്ചായന്‍ ഇടക്കെല്ലാം വീട്ടില്‍ വരുമായിരിന്നു. വീട്ടില്‍ വന്നാല്‍ തുടങ്ങും വീട്ടുകാര്യ്മായാല്‍ പോലും ഉറക്കെ പറച്ചില്‍. അച്ചായന്‍ പലപ്പോഴും പറയും കരച്ചില്‍ വരാറില്ല എന്ന്. എല്ലാരും കരയുന്ന സന്ദര്‍ഭങ്ങളില്‍ പോലും കണ്ണില്‍നിന്നു ഒരുതുള്ളി വെള്ളം വീഴില്ല എന്ന്. അതിനൊരു ഉദാഹരണവും പറയും. അപ്പന്‍ പെട്ടന്ന് തട്ടിപോയപ്പോ എല്ലാരും ഭയങ്കര നിലവിളി. പക്ഷെ എനിക്ക് കന്നീനു ഒരു തുള്ളി കണ്ണീര്‍ വീണിട്ടില്ല. അത് അപ്പനോട് സ്നേഹമില്ലനിട്ടില്ല. പക്ഷെ ഈ സാധനം കന്നെനു വരില്ല എന്ന് പറഞ്ഞാല്‍ എന്തൂട ഞാനിപ്പ  ചെയ്യാ.ജീവിതം കരഞ്ഞിരിക്കാനുള്ളതല്ല ജനിച്ചു കഴിഞ്ഞാല്‍ മരിച്ചല്ലേ പറ്റൂ അതിത്തിരി നേരത്തെ ആയെന്നെ ഉള്ളൂ എന്ന് മാത്രം. എല്ലാവര്‍ഷവും വിഷുവിനു ഞങ്ങള്‍ക്ക് പടക്കം തരിക അച്ചായനായിരിന്നു. അതിനു ഒരു കണക്കൊന്നും ഇല്ല. പലപ്പോഴും കാശുപോലും മേടികാതെ ഇഷ്ടം പോലെ പടക്കവും, പൂത്തിരിയും, മേശപൂക്കള്‍, തലച്ചക്ക്രം എന്ന് വേണ്ട എല്ലാ വിധ സാധനങ്ങളും. ഏതു വിഷു വന്നാലും എന്റെ ഓര്‍മയില്‍ അച്ചായന്‍ വരും. അച്ചായന്‍ തന്നിരിന്ന പടക്കങ്ങളും. പക്ഷെ ഇന്ന് ഞങ്ങള്‍ ആമാക്കാവുകാര്‍ക്ക് വെടികെട്ട് നടത്താന്‍ അചായനില്ല. ഞങ്ങളുടെ വെടിക്കെട്ട്‌ അച്ചയ്യാന്‍ നടത്തിയിരുന്ന അത്ര നന്നാവാരും ഇല്ല. രണ്ടായിരത്തി ഒന്‍പതിലെ ഫെബ്രുവരി മാസത്തിലെ ഒരു ദിനം ഉച്ചക്ക് ദുബായ് ഓഫീസില്‍ ഇരിന്നു മനോരമ പത്രം നോക്കിയപ്പോള്‍ കണ്ട വാര്‍ത്ത ഞെട്ടുന്നതായിരിന്നു. മേഴതൂരില്‍ വെടികെട്ടപകടം. ഉടന്‍ തന്നെ നാട്ടിലെയും , അവിടെ ഉള്ളതുമായ കൂട്ടുകാരെ മുഴുവന്‍ വിളിച്ചു. സംഗതി സത്യമാണ് അച്ചായന്റെ വെടികെട്ടുശാലക്കാന് അപകടം പറ്റിയിരിക്കുന്നത്. അച്ചായനും മക്കള്‍ക്കും എന്തേലും പട്ട്ടിയോ എന്നറിയില്ല. പിന്നെയും ഫോണ്‍ വിളികള്‍. ഒടുവില്‍ ഒരു സുഹൃത്ത്‌ പറഞ്ഞു അച്ചായന്‍ ബൈക്കില്‍ പോകുന്നത് കണ്ടു, നാട്ടിലുള്ള മകന്‍ സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത്‌ പോയിരിക്കയിരിന്നു. എത്രപേര്‍ മരിച്ചെന്നു ഒരു വിവരവും ഇല്ല. എന്തായാലും അച്ചായന് ഒന്ന് പട്ടിയില്ലലോ എന്ന് ഓര്‍ത്തു സമാധാനിച്ചു. പക്ഷെ പിനീട് വിളിച്ചപ്പോള്‍ സ്ഥിതി മാറി അച്ചായനും പരിക്കുണ്ട്, കാര്യമായി തന്നെ. സംഭവം നടക്കുമ്പോള്‍ അച്ചായനും ഉണ്ടായിരിന്നു അവിടെ. അച്ചായനും നന്നായി പൊള്ളി. പക്ഷെ അച്ചായന്‍ വേഗം ബൈക്കും ഓടിച്ചു പോലീസ് സ്റെഷനിലേക്ക് പോയി. അവിടെ ചെന്ന് വെടികെട്ടുശാലക്ക് തീ പിടിച്ച വിവരം പറയലും അവിടെ കുഴഞ്ഞുവീനതും ഒപ്പമായിരിന്നു. പിന്നീട് അവരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്‌. പിന്നീടുള്ള ദിവസങ്ങളില്‍ പ്രാര്‍ത്ഥന ആയിരിന്നു അച്ചായന്‍ എത്രയും പെട്ടന് തിരിച്ചു വരന്‍. പക്ഷെ ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. ഒരു ദിവസം രാവിലെ ഓഫീസില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഷാര്‍ജയിലുള്ള കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു, എടാ നമ്മുടെ അച്ചായന്‍ പോയി...അറിയാതെ ഒരു നിമിഷം കാലുകളെല്ലാം തളര്‍ന്നു പോയി. ഇന്നും ഉത്സവങ്ങളും , വിഷുവും എല്ലാം കടന്നുപോകുന്നു ഞങ്ങളുടെ അച്ചായനില്ലാതെ.....

2012, ഏപ്രിൽ 8, ഞായറാഴ്‌ച

അമ്മ മരിച്ചാല്‍.....

വെറുതെ ഒരു നേരമ്പോക്കിന് വേണ്ടി മാത്രം facebookil ഇട്ടതായിരിന്നു ഞാനൊരു ബ്ലോഗ്‌ എഴുതിയാല്‍ നിങ്ങള്‍ വായിക്കുമോ ? വായിച്ചാല്‍ അഭിപ്രായം പറയുമോ.. എന്നെല്ലാം... സംഗതി കാര്യമായി. എല്ലാവരും കേറി കമന്റ്‌ ഇടുന്നു, നിര്‍ദേശങ്ങള്‍ തരുന്നു. അത്രയും ആയ സ്ഥിതിക്ക് എന്തായാലും ഒരു ബ്ലോഗെങ്കിലും എഴുതാം എന്ന് തന്നെ കരുതി.  അപ്പോള്‍ ഇനി വിഷയം കണ്ടെത്തണം . ആദ്യം തന്നെ ഒരു കാര്യം പറയാം.... ഈ ബ്ലോഗിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമേ അല്ല. ജീവിച്ചിരിക്കുന്നവരും , മരിച്ചവരും ആയി നല്ല ബന്ധമുണ്ട്. അതുകൊണ്ട് ആരും കേറി പണി തരരുത്.

                               അമ്മ മരിച്ചാല്‍.....

                                 ഞാന്‍  അന്ന് രണ്ടാം ക്ലാസ്സിലാണ്. വലിയ ഒരു കുടുംബതിലായിരിന്നു എന്റെ ജനനം . അച്ഛന്‍,അമ്മ, ചേച്ചി, അച്ഛനൊരു മൂന്നു പെങ്ങന്മാര്‍ , രണ്ടു ചേട്ടന്മാര്‍ , അവരുടെ ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, മക്കള്‍, പിന്നെ അച്ഛമ്മ എന്നിവരെല്ലാം കൂടി മൊത്തത്തില്‍ ഒരു അമ്പതില്‍ മീതെ ആള്‍ക്കാര്‍ ആ വലിയ തറവാട്ടില്‍ ഉണ്ട്.അച്ചച്ചനെ എനിക്ക് കാണാന്‍ ഭാഗ്യം ഉണ്ടായില്ല.  ശരിക്കും പറഞ്ഞാല്‍ ഉറങ്ങുന്നതിനു മുന്നേ മക്കളെല്ലാം എത്തിയോ എന്നറിയാന്‍ ഒരു ഹാജര്‍ ബുക്ക് തന്നെ വേണം എന്ന നിലയിലാണ്.പിന്നെ എന്തായാലും എല്ലാവര്ക്കും അവരുടെ മക്കളെ അറിയാവുന്നതുകൊണ്ട് എല്ലാവരും രാത്രി മുറിയില്‍ കയറാറുണ്ട്. പക്ഷെ അച്ഛമ്മയുടെ സ്ഥിതി ആണ് കഷ്ടം എല്ലാവരും സ്കൂള്‍ വിട്ടെത്തിയോ, കുളത്തില്‍ കുളി കഴിഞ്ഞെതിയോ എന്നെല്ലാം സംശയം ആയി കൊണ്ടേ ഇരിക്കും.ഇത്രയും പറഞ്ഞപ്പോള്‍ ഉണ്ടായ സംശയം അല്ല കേട്ടോ.. അച്ഛമ്മക്ക്‌ എന്നോട് ഒരു സ്നേഹകൂടുതല്‍ ഇല്ലേ എന്ന്. തെളിവ് ഞാന്‍ തരാം, അച്ഛമ്മ മരിക്കുനതിന്നു രണ്ടു ദിവസം മുന്നേ ഞാന്‍ അച്ഛമ്മയുടെ അടുത്ത് പോയി. ഞാന്‍ അല്ലേലും അങ്ങിനെയ പ്രായം കൂടിയവരായിട്ടാണ് കൂടുതല്‍ കൂട്ട്. കാരണം കൂട്ടത്തില്‍ ഞാന്‍ ചെറിയവനായതുകൊണ്ടും, കയ്യിലിരിപ്പുകൊണ്ടും തല്ലു ഒന്നും പുറത്ത് പോവാറില്ല. എന്നാല്‍ വയസ്സായവരണേല്‍ അവര് നോക്കികോളും കാര്യങ്ങള്‍.അപ്പോള്‍ തെളിവ് വേണ്ടേ? അങ്ങിനെ ഞാന്‍ ചെന്നപ്പോള്‍ അച്ഛമ്മ ഒരു പഴം തിന്നുകയായിരിന്നു.ഉടന്‍ തന്നെ അച്ഛമ്മ എനികൊരു പഴം കൊടുത്താലേ കഴിക്കൂ എന്ന് വാശി പിടിക്കുകയും , എനിക്ക് കിട്ടിയതിനു ശേഷം മാത്രമേ കഴിക്കുകയും ചെയ്തോളു. നിങ്ങള്‍ വിചാരിക്കും ഒരു പഴത്തിന്റെ മേലില്‍ എന്ത് സ്നേഹം എന്ന്. ഒരു കുല കായ കിട്ടിയാല്‍  വീട്ടില്‍ കുട്ടികള്‍ക്ക് തന്നെ ഒന്ന് വീതം കിട്ടില്ല.അപ്പോള്‍ അച്ഛമ്മക്ക്‌ എന്നോട് തന്നെയാ കൂടുതല്‍ സ്നേഹം.

 മുകളില്‍ പറഞ്ഞതില്‍ നിന്ന് ഒരു കാര്യം മനസിലായിരിക്കുമല്ലോ . അച്ഛമ്മ മരിക്കുകയാണെന്ന്. അതെ കൂടുകാരെ അങ്ങിനെ എന്നെ കൂടുതല്‍ സ്നേഹം ഉള്ള അച്ഛമ്മക്ക്‌ പെട്ടന്ന് ശ്വാസംമുട്ട് വന്നു.അന്നെല്ലാം ഡോക്ടര്‍മാര്‍ വീട്ടില്‍ വരുമായിരിന്നു. ഡോക്ടര്‍ ചുരുങ്ങിയത് മൂന്നു തവണയെങ്കിലും  വന്നു കാണും.എല്ലാവരും അച്ഛമ്മയുടെ അടുത്ത് തന്നെ ഉണ്ട്.അയല്‍വാസികള്‍ അച്ഛമ്മയെ കാണാന്‍ വരുന്നുണ്ട്. പക്ഷെ കുട്ടികളെ ഇതൊന്നും ബാധിച്ചിരുന്നില്ല. അവര്‍ അവരുടെതായ ലോകത്ത് ആഘോഷിച്ചു തന്നെ ജീവിക്കുകയാണ്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ആ മുറിയില്‍ ചെന്ന് നോക്കും . അങ്ങിനെ രാത്രി ആയി. വയ്കുന്നേരം ഒന്ന് കൂടിയെങ്കിലും പിന്നീട് ശ്വസംമുട്ടൊന്നു കുറഞ്ഞു. ഞാന്‍  അമ്മയുടെ മടിയില്‍ കിടന്നു അവിടെ തന്നെ ഉറങ്ങി.ഏകദേശം രണ്ടുമണിയായി കാണും  പെട്ടന്ന് ഒരു നിലവിളികേട്ട് ഉണരുമ്പോള്‍ ഞാന്‍ ആ മുറിയിലെ തന്നെ കട്ടിലിലാണ്.ഒന്ന് തലപോന്തിച്ചു നോക്കിയെങ്കിലും വീണ്ടും അവിടെത്തന്നെ കിടക്കാന്‍ തുടങ്ങിയപ്പോഴാണ് ആ ഡയലോഗ് കേട്ടത്.
 " എടീ ജാനകീ, സാവിത്രീ,... ആ  ജനലും , വാതിലും എല്ലാം തുറന്നിട്ട്‌ നിലവിളിക്കടീ.... എന്റെ അമ്മ മരിച്ചത് അടുത്ത വീടിലുല്ലവരെല്ലാം ഒന്ന് അറിയട്ടടീ..."